വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ
മിങ്കോറയാണ് അവളുടെ നാട്. സ്വര്ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന
സ്വാത് താഴ്വരയില് പക്ഷേ,
അവര്ക്കില്ലാത്തത് സമാധാനം
മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന്-അമേരിക്കന്‍ തിട്ടൂരങ്ങളില് എപ്പോഴും സ്ത്രീകളും പെണ്കുട്ടികളും ഇരകള്‍ മാത്രം.
താലിബാന് തീവ്രവാദികളുടെ വെടിയേറ്റ്
ജീവിതത്തിനും മരണത്തിനുമിടയില് പിടയുന്ന മലാല യൂസഫ്സായി
എന്ന പതിനാലുകാരി യുടെ ഡോക്യുമന്ററി കാണാന്‍ഇവിടെക്ലിക്കുക.
ബിബിസിയില് 2009-
ല് മലാലയുടെ
ഡയറിക്കുറിപ്പുകള് പ്രസിദ്ധീകരിക്കപ്പെട്ടു.
ഗുല് മകായ് എന്ന
അപരനാമത്തില് ബിബിസിയുടെ ഉര്ദു Online
എഡിഷനിലാണ്
മലാലയുടെ ഡയറിക്കുറിപ്പുകള് ആദ്യം പ്രത്യക്ഷപ്പെട്ടത്.
താലിബാന്
തീവ്രവാദികളെ പ്രകോപിപ്പിച്ചത് മലാലയുടെ സങ്കടം കത്തുന്ന
വാക്കുകളായിരുന്നു.
വാക്കുകള്ക്ക് ബുള്ളറ്റിനേക്കാള് ശക്തിയുണ്ടെന്ന് ഈ നരാധമന്മാര്
മനസ്സിലാക്കുക തന്നെ ചെയ്തു.
ഇവരുടെ ഈ ദുരാവസ്തക്കു്
കാരണം ലോക പൊലീസ്
ചമയുന്ന അമേരിക്കയും ഉണ്ട് എന്നുള്ളത് പകല്‍
പോലെ സത്യം. പക്ഷെ
എന്നിട്ടും ആധുനിക മീഡിയ ലോക
പോലീസ് ചമയുന്ന രാഷ്ട്ര നായകന്മാര് ചെയ്യുന്ന ചെയ്തികളെ
ലോക സമധാനത്തിനു വേണ്ടി
എന്ന് വരുത്തി തീര്‍ക്കുന്നു. അവിടേയും അവര്‍ തീവ്രവാദികളോ
ഭീകരവാദികളോ ആവുന്നില്ല .
നിരന്തരം നടന്നു കൊണ്ടിരിക്കുന്ന അമേരിക്കന്‍ ആക്രമണത്തില്‍ കാല് നഷ്ടപ്പെട്ട ലാബിയ
എന്ന കുഞ്ഞു മോളുടെ
പിണക്കം നിറഞ്ഞ വാക്കുകള്‍ നമ്മുടെ
മനസ്സില്‍ നിന്നു മായുന്നതിന് മുന്‍പ് അടുത്തത്
താലിബാന് വക. നിറമുള്ള
സ്വപ്നങ്ങളും പ്രതീക്ഷകളും സാമ്രാജ്യത്ത ശക്തികളുടെയും തീവ്രവാദ ക്യാമ്പു കളുടെയും
ആക്രമണങ്ങളിലൂടെ തകര്ന്നു കൊണ്ടിരിക്കുന്ന
നൂറു കണക്കിന് പാകിസ്താനി
ബാല്യങ്ങളെയാണ് മലാലയും, ലാബിയയും പ്രതിനിധാനം
ചെയ്യുന്നത്. ഒരു ഭാഗത്ത്
അമേരിക്കയും മറുഭാഗത്ത് താലിബാനിക്ളും.
പ്രകൃതി വിഭവങ്ങളും, തങ്ങളുടെ
ആധിപത്യം ഊട്ടി ഉറപ്പിക്കലും പിന്നെ
ആയുധ കച്ചവടത്തിലൂടെ കിട്ടുന്ന
ശത കോടികളും ആണു
സമാധാന വാഹകരുടെ ലക്ഷ്യം എന്ന്
പകല്‍ പോലെ സത്യം. അമേരിക്കന്‍
സൈന്യത്തിന് ആയുധം സപ്ലയ് ചെയ്യുന്നവര്‍
തന്നെയല്ലേ ഈ തീവ്രവാദികള്ക്കും ആയുധം എത്തിച്ചു
കൊടുക്കുന്നത്? അപ്പോള്‍ പിന്നെ താലിബാന്ചിലരുടെയെങ്കിലും ആവശ്യമല്ലേ..? (ബിന്‍ ലാദനെ പാലൂട്ടി
വളര്ത്തിയതും അതിനു
ശേഷം ഉണ്ടായ നാടകങ്ങളും
നാം മറന്നിട്ടില്ല).
ലാബിയയുടെയും മലാലയുടെയും സ്വപ്നങ്ങള്ക്ക് മനോഹരമായ ചിറകുകള്
മുളക്കട്ടെ എന്ന് നമുക്ക് പ്രാര്തിക്കാം,
ആത്മാര്ഥമായി.......
ഇനി
എനിക്ക് ചോതിക്കാനുള്ളത്
ലോകത്ത് രാഷ്ട്ര സംവിധാനം നിലവില്‍ വന്നത് മുതല്‍ തീവ്രവാദവും
ഭീഗരവാദവുമുണ്ട്. പക്ഷെ അത് ഒരു
മത വിഭാഗത്തിന്റെ തലയില്‍
കെട്ടിവെക്കുന്ന പരിപാടി അടുത്ത് തുടങ്ങിയതാണ്.അന്നേ അത് ഉണ്ടായിരുന്നെങ്കില്‍ ആയിരകണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍
ഒരു മത വിഭാഗത്തിന്റെ
തീവ്രവാദി അല്ലെങ്കില്‍ വക്താവാകേണ്ടതാണ്.പക്ഷെ എന്നിട്ടും ആധുനിക
മീഡിയ ലോക പോലീസ്
ചമയുന്ന രാഷ്ട്ര നായകന്മാര്
ചെയ്യുന്ന ചെയ്തികളെ ലോക സമധാനത്തിനു
വേണ്ടി എന്ന് വരുത്തി തീര്‍ക്കുന്നു. അവിടേയും അവര്‍ തീവ്രവാദികളോ
ഭീകരവാദികളോ ആവുന്നില്ല ….?
ഇതിൽ
കാണുന്ന
ചിത്രങ്ങളോട്
ഗൂഗിളിനോടും,
മലാലയുടെ ഡോക്യുമന്ററിയിലെ
ഭാഗങ്ങള്ക്ക്ബീസ്റ്റ് ടി വി-യോടും നന്ദി രേഖപ്പെടുത്തുന്നു
.